Wednesday, 21 October 2015

നിനക്കായ്‌
************
‘ബിജുക്കുട്ടാ  ഇന്നുമുത്തൽ ഇവനാണ് നിന്റെ അനിയൻ' കുഞ്ഞമ്മ ആ  കുഞ്ഞിനെ എന്‍റെ മടിയിൽ വച്ച് തന്നു. "അവന്റെ മൂക്ക് നോക്ക് നിന്റെ ആന മൂക്ക് പോലെ ഉണ്ട്" കുഞ്ഞിന്റെ മൂക്കിൽ തൊട്ടു കാണിച്ചു കൊണ്ട് കുഞ്ഞമ്മ പുഞ്ചിരിച്ചു. 

ഒന്നര വയസ്സ് പ്രായമുള്ള സുന്ദരനായ ഒരാണ്‍കുട്ടി . അവൻ എന്റെ മടിയ്ൽ കിടന്നു കൊണ്ട് എന്നെ നോക്കി ചിരിച്ചു. ഞാൻ  കണ്ണിണ വെട്ടാതെ അവനെ നോക്കിയിരുന്നു. അവൻ തന്റെ പൂവുപോലെ മൃതുലമായ കൈ എന്‍റെ നെഞ്ചിനോട്  ചേർത്ത് . ഞാൻ  അതിന്റെ നിർവൃതിയിൽ ലയിച്ചു അവനെ നോക്കിയിരുന്നു. അവൻ മോണ കാട്ടിചിരിച്ചു. പൂവിരിയുന്നതു പോലെ യുള്ള ചിരി, ഈ ഇരുണ്ട  ലോകത്തിലെ കറുത്ത ഹൃദയങ്ങളെ കുറിച്ച് അവനു യാതൊരു വിവരവും ഇല്ല. അവന്റെ ചിരിയിലും കളിയിലും മുഴുകി കുഞ്ഞമ്മ എന്നോടൊപ്പമിരുന്നു. ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു. ഓടുവിൽ അവർ ഒരമ്മയായിരിക്കുന്നു!!

കുഞ്ഞമ്മ കുട്ടിയേയും തോളിലേന്തി പറമ്പിലും പാടത്തും ചുറ്റിനടന്നു. അവനു വേണ്ടി നിര്‍മ്മിച്ച ആ വീടിന്‍റെ  ഓരോ മുറികളും അവനെ കാണിച്ചു കൊടുത്തു. അവനോടു പരിഭവം പറഞ്ഞു,തന്‍റെ ത്യാഗത്തിന്റെ കഥകൾ പറഞ്ഞു. അവനു വേണ്ടി കാത്തിരുന്ന കളിപ്പാവകൾ അവനെ നോക്കി കണ്ചിമ്മി. കുഞ്ഞമ്മ ഒരമ്മയയിരിക്കുന്നു!!

കുഞ്ഞമ്മയുടെ ആദ്യത്തെ കുട്ടി മരിച്ച ആ സംഭവം എന്റെ  ഓർമ്മയിൽ ഇന്നും മങ്ങാതെ തന്നെ ഉണ്ട്.
1995 ലെ ആ വേനന്ൽ കാലം. എന്റെ സ്കൂൾ ദിനങ്ങൽ.

പൂർണ്ണ ഗർഭിണിയായ കുഞ്ഞമ്മ എന്റെ അമ്മോമ്മയോടൊപ്പം ആണ് അന്ന്    താമസ്സിച്ചിരുന്നത് . കുഞ്ഞമ്മയുടെ ഭർത്താവു 'രാജൻ,' ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടിൽ വരുവാൻ ലീവ് കിട്ടിയതും ഇല്ല. അമ്മാമയല്ലാതെ കുഞ്ഞമ്മയെ നോക്കുവാനായി   വീട്ടിൽ  മറ്റാരുമുണ്ടായിരുന്നില്ല. എല്ലാം സ്വയം ചെയ്യം എന്നാ വാശി കൂടി ആയപ്പോൾ അടുത്ത് താമസിക്കുന്ന മറ്റു ബന്ധുക്കളും കുഞ്ഞമ്മയെ ശ്രദ്ധിച്ചില്ല. വാശിയും ഈഗോയും അവരുടെ കൂടെപ്പിറപ്പുകളായിരുന്നു    .

ആന്നു ഒരു ഞായറാഴ്ചയായിരുന്നു. കുഞ്ഞമ്മ സിറ്റി യിൽ പോയി.  സാധനങ്ങൾ വാങ്ങി ഒരു കടയിൽ നിന്നും പുറത്തിറങ്ങുമ്പോൾ കൽ വഴുതി വീണു. സാരമായി പരിക്കുകൾ  പറ്റി. ബോധം നഷ്ടമായി. 
കണ്ടു നിന്നവരിൽ ആരോ ഒരാൾ കുഞ്ഞമ്മയെ ആശുപത്രിയിൽ എത്തിച്ചു. എമർജൻസി ഓപ്പറെഷൻ നടന്നു. പക്ഷെ ഡോക്ടറിനു കുട്ടിയെ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയതിനു ശേഷം കുഞ്ഞമ്മയെ  ഞങ്ങളുടെ വീട്ടിലേക്കാണ് കൊണ്ട് വന്നത്. കുഞ്ഞമ്മയുടെ മരിച്ചുപോയ കുട്ടിയെ അമ്മാമയുടെ വീടിൻ പറമ്പിലാണ് അടക്കം ചെയ്തത് അതുകൊണ്ടാണ് അമ്മാമയുടെ വീട്ടിലേക്കു കുഞ്ഞമ്മയെ കൊണ്ടുപോകാത്തിരുന്നത്.

കുഞ്ഞമ്മ ആരോടും മിണ്ടാതെയായി .എല്ലാ നേരവും കരയും, കുട്ടിയെ പറ്റി എന്തൊക്കയോ പുലമ്പും.  എപ്പോഴും ഉല്ലാസ്സവതിയായി   കാണാരുണ്ടായിരുന്ന  കുഞ്ഞമ്മയിൽ നിന്നും സന്തോഷം  എങ്ങോ മറഞ്ഞു പോയി. ഇടമുറിയിലെ ഒരു കട്ടിലിൽ മൂകയായി വീടിനു പുറത്തുപോലും ഇറങ്ങാതെ കുഞ്ഞമ ദിവസ്സങ്ങൾ തള്ളിനീക്കി. 

ഞാൻ ആയിരുന്നു കുഞ്ഞമ്മയുടെ ആകെയുള്ള കൂട്ടുകാരാൻ. എന്‍റെ സ്കൂളിൽ ഇന്നുമുള്ള വരവും കാത്തു  അവർ അക്ഷമയായി  കാത്തിരിക്കും. കുഞ്ഞമ്മ നല്ല ഒരു painter  ആയിരുന്നു. ചിത്ര രചനയിൽ ഡിപ്ലോമ ഉണ്ടായിരുന്നു. വീണ്ടും ചിത്രങ്ങൾ വരയ്ക്കുവാൻ ഞാൻ കുഞ്ഞമ്മയെ പ്രോത്സാഹിപ്പിച്ചു. ഞാന്നും ചേച്ചിയും ചീട്ടു കളിക്കുന്നത് കുഞ്ഞമ്മക്ക് ഇഷ്ടമായിരുന്നില്ല. "വീട്ടിൽ കടം  കയറും" എന്നുചൊല്ലി ഞങ്ങളെ ശകാരിക്കുമായിരുന്നു.  ഒരു ദിവസ്സം അവർ ഞങളുടെ ചീട്ടുകള്‍  കീറി കഷ്ണങ്ങളാക്കി അടുപ്പിലിട്ടു ചുട്ടെരിച്ചു. ഞാൻ അവരോടു മിണ്ടാതെയായി.

ഒരുനാൾ സ്കൂൾ വിട്ടു വീട്ടിൽ എത്തുമ്പോൾ കയ്യിൽ ചീട്ടുകെട്ടുമായി നില്ക്കുന്ന കുഞ്ഞമ്മയുടെ രൂപം ഇന്നും മനസ്സിലുണ്ട്. അന്നുമുത്തൽ ചീട്ടു കളിയായി ഞങ്ങളുടെ പ്രധാന വിനോദം.

എട്ടു വർഷങ്ങൾ കടന്നു പൊയ് കുഞ്ഞമ്മക്കും ചിറ്റപ്പനും ഒരു കുഞ്ഞിനെ താലോലിക്കുവനുള്ള ഭാഗ്യം സിധിച്ചില്ല. വര്‍ഷങ്ങളായി പരീക്ഷിച്ച മരുന്നും മന്ത്രവും ഒന്നും ഫലം കണ്ടില്ല. കുത്തുവാക്കുകൾ കൊണ്ട് അവരെ പലരും വേദനിപ്പിച്ചു. ഒടുവില്‍ കുഞ്ഞമ്മ  ഒരു വലിയ തീരുമാനമെടുത്തു . Adoption "ഞാൻ ഒരു കുട്ടിയെ ദെത്ത്എടുക്കുവാൻ പോകുന്നു" അവർ പറഞ്ഞു. ആ വാക്കുകള ആരും അംഗികരിചില്ല.ഇടത്തരം കുടുംബങ്ങളിൽ ഇത്തരം തീരുമാനങ്ങൾ വളരെ കുറവാണു.  പക്ഷെ അവർ അവരുടെ വാക്കുകളിൽ ഉറച്ചുനിന്നു. ഒടുവിൽ ചിറ്റപ്പൻ കുഞ്ഞമയുടെ നിര്ബന്ധത്തിനു വഴങ്ങിൽ. മറ്റുള്ളവര മൗനം   പാലിച്ചു. ആ മൗനം  അവർ സമ്മതമായി കണക്കാക്കി.

 പിന്നെ കുട്ടിയെ കണ്ടെത്താനുള്ള  വ്യെഗ്രത. ഒടുവിൽ 'പാലക്കാട്ടുള്ള' ഒരു അനാഥാലയത്തിൽ ആരോ ഉപേക്ഷിച്ചു പോയ ഒരു കുട്ടിയെ കണ്ടത്തി. പിന്നീട് ദാട്ടെടുക്കലിന്റെ നൂലാമാലകൾക്ക്‌ പിന്നിലെ നെട്ടോട്ടം. നമ്മുടെ adoption  നിയമങ്ങൽ വളരെ complicated  ആണ്. കുഞ്ഞമ്മയുടെ കഷ്ടപാടുകൾ കണ്ടു എന്റെ  മാമന്മാർ  പണമായും വസ്തുവായും അവരെ സഹായിച്ചു. നാല് മാസങ്ങൾ കൊണ്ട് അവർ ഒരു പിതിയ വീട് പണിതു. 

ഒടുവിൽ ആ വലിയ ദിവസ്സം സമാഗമമായി . കുഞ്ഞമ്മയുടെ മകൻ വീട്ടിൽ എത്തി. എല്ലാവര്ക്കും സന്തോഷം. എതിർത്ത് നിന്നിരുന്ന കുഞ്ഞമയ്ടെ in-laws കുട്ടിയെ കണ്ടപ്പോൾ എല്ലാംമറന്നു സന്തോഷിച്ചു. ഇപ്പോൾ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മ എന്റെ കുഞ്ഞമ്മയാണ്, അച്ഛൻ ചിറ്റപ്പനും. എന്റെ അനുജനായത്  കൊണ്ട് അവനെ അവർ "വിനു" എന്ന് വിളിച്ചു.

മൂന്നു മസ്സങ്ങൾ കഴിഞ്ഞു ഇപ്പോൾ മകന് അച്ഛനെയും അമ്മയെയും തിരിച്ചറിയാം. അവൻ എല്ലാവരുടെയും മനസ്സ് കീഴടക്കി. അവൻ കുഞ്ഞമ്മയെ "സൈയ്യമ്മ" (സതി അമ്മ)  എന്നും ചിറ്റപ്പനെ "രാച്ച" (രാജൻ അച്ഛൻ) എന്നും വിളിച്ചു.

പക്ഷെ ആ  സന്തുഷ്ട കുടുംബത്തിനു ദൈവം കാത്തുവച്ചത്  മറ്റൊന്നായിരുന്നു. മൂന്നു മാസങ്ങള്ക്ക് ശേഷം കുഞ്ഞമ്മ Blood Cancer ഉം  pancreas  damage ഉമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യപ്പെട്ടു. തുടർന്ന്  അസുഖം ചികിത്സകൾക്കു അപ്രപ്യമായതിനാൽ ആശുപത്രിയിൽ നിന്നും പുറന്തള്ളപ്പെട്ടു. ചില അവസ്സരങ്ങളിൽ ഒരു miracle നായി കാതിരിക്കുകയല്ലാതെ ഡോക്ടര്മാര്ക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല.

അങ്ങനെ ഒരു miracle സംഭവിച്ചില്ല 2004 ഫെബ്രുവരി 11 അം തീയതി കുഞ്ഞമ്മ ഈ ലോകത്തോട്‌ യാത്രപറഞ്ഞു. കുഞ്ഞമ്മയുടെ ജീവിതത്തിന്റെ അവസാന നാളുകളിൽ  ഞനും അവരോടൊപ്പം ഉണ്ടായിരുന്നു. മരിക്കും എന്ന് ഉറപ്പുണ്ടയിട്ടും അവർ സന്തോഷവതിയായിരുന്നു. എന്തോ  നേടി എടുത്ത പോലെ ഒരു സന്തോഷം ആ കണ്ണുകളിൽ കാണാമായിരുന്നു.

 മരിക്കുന്നതിനു മുൻപ് ചിറ്റപ്പന്റെ കയ്യിൽ പിടിച്ചു കൊണ്ട് കുഞ്ഞമ്മ പറഞ്ഞു
" വയസ്സുകാലത്ത് നിങ്ങളെ നോക്കുവാൻ ഒരാണ്‍കുട്ടിയെ തന്നിട്ടാണ് ഞാൻ പോകുന്നത്" 
-ബിജു രാജ്
*********************************************************************************************
NB: ലോകത്തിൽ  143-210 മില്യണ്‍ അനാഥർ ഉള്ളതായി കണക്കാക്കപെട്ടിരിക്കുന്നു. ഓരോ ദിവസ്സവും 5670 കുട്ടികൾ അനാഥരാകുന്നു. ഓരോ വര്ഷവും 14,505.00 പേർ  orphan ആയി മാറുന്നു .ഓരോ 2.2 seconds ലും ഒരാൾ അനാഥനായിമാറുകയും  ബന്ധു എന്ന് വിളിക്കാൻ   ഒരാളും വീടെന്നു വിളിക്കുവാൻ ഒരു ഇടവുംഇല്ലാതെ തെരുവിലെക്കിറങ്ങുന്നു. പഠനങ്ങൾ  സൂചിപ്പിക്കുന്നത് 10%-15% അനാഥ  കുട്ടികൾ  18 വയസ്സാകുന്നതിനു മുൻപ് തന്നെ  അതംഹത്യ ചെയ്യുന്നു എന്നാണു. പെണ്‍കുട്ടികളിൽ 60% പേർ വേശ്യാ വൃതിക്കിറങ്ങുന്നു. 70% ആണ്‍കുട്ടികൾ ക്രിമിനലുകളായി മാറുന്നു.

ഈ കണക്കുകൾ ഞാൻ നിരത്തുന്നത് ഒന്ന് തിരിഞ്ഞു  ചിന്തിക്കുവാൻ വേണ്ടിയാണ്. ഒന്ന് ഓർമ്മപ്പെടുത്തുവാനും,  നമ്മളും നമ്മുടെ കുട്ടികളും  എത്ര  അനുഗ്രഹീതർ ആണ് എന്ന് ഓർമ്മപ്പെടുത്തുവാൻ.

എന്റെ കുഞ്ഞമ്മ ജീവിതം കൊണ്ട് കാണിച്ചു തന്ന ഈ പാഠം ആരുടെയെങ്കിലും കണ്ണുകള്‍ തുറക്കുവാന്‍ നിമിത്തമാകട്ടെ  എന്ന് പ്രാർത്ഥിക്കുന്നു.

No comments:

Post a Comment